ചെന്നൈ: ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ധോണിക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാകില്ലെന്ന് ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ്. നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും പരീക്ഷിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങാനായാല്‍ ധോണിയുടെ തിരിച്ചുവരവ് സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡീന്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ധോണിയുക്ക് മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ലോകകപ്പിനുശേഷം എടുത്ത ഇടവേള ധോണിക്ക് ഗുണകരമായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ പ്രായമാകുന്തോറും നീണ്ട ഇടവേളക്കുശേഷമുള്ള തിരിച്ചുവവ് ബുദ്ധിമുട്ടാകുമെന്നും ഒരു അഭിമുഖത്തിൽ ഡീന്‍ ജോണ്‍സ് വ്യക്തമാക്കി.
ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ധോണി. മഹാനായ താരം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരിയര്‍ അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ കെ എല്‍ രാഹുലിനെയും ഋഷഭ് പന്തിനെയുമാണ് പിന്തുണക്കുന്നത്. ഡീന്‍ ജോണ്‍സ് വ്യക്തമാക്കി.