കാസര്‍ഗോഡ് : പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ നടപടി. അശ്ലീല സന്ദേശമയച്ച സിപിഎം കാസര്‍ഗോഡ് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. മൂന്നു ദിവസം മുൻപാണ് രാഘവന്റെ അശ്ലീല ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്കു പോകുന്നതിനിടെ ട്രെയിനിൽവച്ച് അയച്ച സന്ദേശമാണിതെന്നാണ് വിവരം.
സംഭവം വിവാദമായതോടെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണിതെന്നും ആളു മാറി ഗ്രൂപ്പിൽ പോയതെന്നുമുള്ള ന്യായീകരണവുമായി രാഘവൻ രംഗത്തെത്തി. എന്നാൽ സ്ത്രീകൾ അടക്കമുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച രാഘവനെതിരെ നടപടിയെടുക്കണം എന്നതിൽ പാർട്ടി അംഗങ്ങൾ ഉറച്ചു നിന്നു.
ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഇയാളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.