രാഹുലിനെ അയോഗ്യനാക്കുകയും ലോക്സഭാ അംഗത്വം റദ്ദുചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്ത കോടതി വിധി കോൺഗ്രസ് ചോദിച്ചു വാങ്ങിയതാണെന്ന് സി.പി. എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ. ബാലൻ. വേണ്ടത്ര ജാഗ്രതയും ഗൗരവവും കേസിന്റെ ഒരുഘട്ടത്തി ലും കോൺഗ്രസ് നേതൃത്വം കാണിച്ചിട്ടില്ല. ഇതൊരു ഗൂ ഢാലോചനയുടെ ഭാഗമാണോ എന്നുപോലും സംശയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്.’എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത്’ എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.