സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സ്വയം വിരമിക്കാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്തൊട്ടാകെ പടിയിറങ്ങുന്നത് എൺപതിനായിരം ബിഎസ്എൻഎൽ ജീവനക്കാർ. ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും ഒരുമിച്ച് ഇത്രയേറെ പേർ വിരമിക്കുന്നത് ആദ്യമായിട്ടാണ്.ഇതിൽ നിന്ന് കേരളത്തിലെ ആയിരം പേര് ഇന്ന് വിരമിച്ചു.എറണാകുളം ഇടുക്കി ജില്ലകൾ, ലക്ഷദ്വീപ് എന്നിവ മാത്രം ഉൾപ്പെടുന്ന എറണാകുളം ബിസിനസ് ഏരിയയിൽ നിന്നും മാത്രം ആയിരത്തിലധികം ജീവനക്കാരാണ് വിരമിച്ചത്.
വിരമിക്കുന്ന ജീവനക്കാർക്ക് പകരം, കരാർ വ്യവസ്ഥയിൽ ആയിരിക്കും ഒഴിവ് നികത്താനുള്ള താൽക്കാലിക നിയമനം നടത്തുക എന്നാണ് അറിയാൻ കഴിയുന്നത്. കരാർ ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരേക്കാൾ ശമ്പളം കുറവായിരിക്കും.