ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരി നേരിട്ടത് മൂന്നു വര്ഷം നീണ്ടു നിന്ന പീഡനമെന്ന് പ്രതി അർജുന്റെ മൊഴി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതി അർജുൻ മൊഴി നൽകിയത്.
മാത്രമല്ല കൊലയ്ക്ക് ശേഷം പ്രതി അർജുൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതി സമ്മതിച്ചു. അർജുൻ അശ്ളീല വീഡിയോകൾക്ക് അടിമയെന്നു കണ്ടെത്തി. പ്രതിയുമായി ഇന്ന് എസ്റ്റേറ്റിൽ പോലീസ് തെളിവെടുപ്പ് നടത്തും.
ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറിൽ തൂങ്ങിയ നിലയിൽ ആറു വയസുകാരി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് പെൺകുട്ടിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.
സംഭവത്തിൽ അയൽവാസിയായ വണ്ടിപ്പെരിയാർ സ്വദേശി 22 വയസ്സുകാരനായ അർജുൻ അറസ്റ്റിലായി . കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതാകാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona