Wednesday, April 24, 2024
spot_img

ബിഹാറിൽ വെടിവെപ്പ് ;ബിജെപി നേതാവ് സഞ്ജീവ് മിശ്ര വെടിയേറ്റ് മരിച്ചു

ബീഹാർ :കതിഹാർ ജില്ലയിലെ ജില്ലാ പരിഷത്ത് അംഗവും ബിജെപി നേതാവുമായ സഞ്ജീവ് മിശ്ര വെടിയേറ്റ് മരിച്ചു.ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികളാണ് സഞ്ജീവ് മിശ്രയുടെ വീടിന് മുന്നിൽ വെച്ച് സഞ്ജീവ് മിശ്രയ്ക്ക് നേരെ വെടിയുതിർത്തത്. ബീഹാറിലെ കതിഹാർ എന്ന ജില്ല ബീഹാർ-ബംഗാൾ അതിർത്തിക്കടുത്താണ്.സംഭവം നടന്നയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പിനിടെയും മാരകമായ ആക്രമണത്തിന് സഞ്ജീവ് ഇരയായിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുക

കതിഹാർ നിയമസഭാ കൗൺസിൽ അംഗം അശോക് കുമാർ അഗർവാളുമായി സഞ്ജീവ് മിശ്രയ്ക്ക് അടുപ്പമുണ്ടായിരുന്നതായും പറയപ്പെടുന്നു. പരസ്പര വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് രോഷാകുലരായ ജനങ്ങൾ റോഡ് ഉപരോധിച്ചു. ഗ്രാമവാസികൾ ടെൽറ്റ ഒപി പോലീസ് സ്റ്റേഷൻ തകർത്തു. മുൻകരുതലെന്ന നിലയിൽ സമീപത്തെ റോഡുകളെല്ലാം പോലീസ് സീൽ ചെയ്യുകയും കുറ്റവാളികളെ പിടികൂടാൻ റെയ്ഡ് നടത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ക്രിമിനലുകൾ പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ടതായാണ് സംശയം

Related Articles

Latest Articles