കണ്ണൂർ:കൊലക്കേസ്, സ്വർണകടത്തു കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കരിയ്‌ക്കു ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ ജോയിന്റെ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഷാജർ. സ്വർണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം പോലും വിശേഷിപ്പിച്ചയാളാണ് ആകാശ് തില്ലങ്കരി. ക്രിക്കറ്റ് ടൂർണമെന്റ് വിജയി ആയതിനാണ് ആകാശിന് ട്രോഫി സമ്മാനിച്ചത്.
ക്വട്ടേഷൻ ലഹരിക്കടത്ത് സംഘത്തലവനായ ആകാശിനെ ഒറ്റപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് തില്ലങ്കേരിയിൽ ഡി വൈ എഫ് ഐ കഴിഞ്ഞ ജൂണിൽ ജാഥ നടത്തിയിരുന്നു. ആകാശുമായി ബന്ധപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് കേന്ദ്ര കമ്മറ്റി അംഗമായ എം ഷാജർ പൊതുവേദിയിൽ ആകാശ് തില്ലങ്കരിയ്‌ക്കു ട്രോഫി നൽകിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷുഹൈബ് വധക്കേസെിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപം നടത്തിയതിന് ഇയാൾക്കെതിരെ ഡിവൈഎഫ്‌ഐ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം വിവാദമായതോടെ പിന്നീട് പ്രതികരിക്കാമെന്നു പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണ് എം ഷാജർ.