Thursday, March 28, 2024
spot_img

തൂക്കുകയർ നിർത്തലാകുമോ? വധശിക്ഷക്ക് ബദൽമാർഗ്ഗം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി

ദില്ലി : തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേയെന്ന് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് സുപ്രീം കോടതി. ഇതിനു പകരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് വേദന കുറഞ്ഞ ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാനും സുപ്രീം കോടതി നിർദ്ദേശിച്ചു. കഴുത്തിൽ കുരുക്കിട്ട് വധശിക്ഷ നടപ്പിലാക്കുന്നത് ക്രൂരതയാനിന്ന സുപ്രീംകോടതി നിർദേശിച്ചു. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോൾ ഈ മൗലിക അവകാശം ഹനിക്കപ്പെടുന്നുവെന്നും മുൻനിർത്തി തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.അതെ സമയം ഹർജിയിൽ, ബദൽ ശിക്ഷാ മാർഗങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. വെടിവച്ചു കൊല്ലുക, ഇഞ്ചക്ഷൻ നൽകി കൊല്ലുക, ഇലക്ട്രിക് കസേര തുടങ്ങിയവയാണ് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ള ബദൽ വധശിക്ഷാ മാർഗങ്ങൾ.

തൂക്കിലേറ്റിയുള്ള വധശിക്ഷയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാനും സന്നദ്ധമാണെന്ന് കോടതി പറഞ്ഞു. തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ അവയെക്കുറിച്ച് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിക്ക് കോടതി നിർദ്ദേശം നൽകി. ഹർജിയിൽ ഇനി മേയ് രണ്ടിനു തുടർവാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

Related Articles

Latest Articles