Thursday, March 28, 2024
spot_img

ഹിമാചലില്‍ വോട്ടിങ് പുരോഗമിക്കുന്നു; 11 മണി വരെ 18% പോളിങ്, സംസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരാൻ സാധ്യത

ഹിമാചൽ: സംസ്ഥാനത്ത് വോട്ടിങ് പുരോഗമിക്കുന്നു. സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലേക്ക് വേണ്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 11 മണി വരെ 18 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മണ്ഡിയില്‍ 21.92ശതമാനവും ലഹോളിലും സ്പിട്ടിയിലും 5 ശതമാനനവും പോളിങ് രേഖപ്പെടുത്തി. ആദ്യമണിക്കൂറില്‍ 5%മാത്രം വോട്ടോടുകൂടിയായിരുന്നു വോട്ടിങ്.

55.92 ലക്ഷം വോട്ടര്‍മാരാണ് 400ലധികം സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. 7,884 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ബിജെപി തന്നെ അധികാരത്തിൽ എത്താനാണ് സാധ്യത.

തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ സിപിഐഎം 11 സീറ്റുകളിലാണ് മത്സരിക്കുന്നത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.57% പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്. ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍.

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 44 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റില്‍ സിപിഐഎമ്മും രണ്ട് സീറ്റില്‍ സ്വതന്ത്രരും വിജയിച്ച് കയറി.

Related Articles

Latest Articles