Thursday, April 25, 2024
spot_img

കുല്‍ഭൂഷണ്‍ ജാദവ് കേസ്; പാകിസ്താനെതിരെ ഇന്ത്യ ഹേഗ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍; കരാര്‍ ലംഘിച്ച പാകിസ്താന്‍ വിചാരണരേഖ കൈമാറുന്നില്ലെന്നും ഇന്ത്യ കോടതിയില്‍

ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താനെതിരെ ഇന്ത്യ. റിട്ടയേര്‍ഡ് നാവിക സേനാ ഉദ്യോഗസ്ഥനും വ്യവസായിയുമായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയായിരുന്നുവെന്ന് ഇന്ത്യയ്ക്കു വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു.

വിയന്ന കരാര്‍ പാകിസ്താന്‍ ലംഘിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍റെ വാദങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. കുല്‍ഭൂഷണ്‍ കുറ്റസമ്മതമൊഴി നല്‍കിയെന്ന വാദം തങ്ങള്‍ അംഗീകരിക്കില്ലെന്നും സാല്‍വെ പറഞ്ഞു. ഇന്ത്യക്ക് വിചാരണരേഖ പോലും കൈമാറാന്‍ പാകിസ്താന്‍ തയാറല്ല. 13 തവണ കോണ്‍സുലാര്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചിട്ടും മറുപടിയുണ്ടായില്ലെന്നും ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി.

അതേസമയം, പാകിസ്താന്‍റെ വാദം ചൊവ്വാഴ്ച നടക്കും. ബാരിസ‌്റ്റര്‍ ഖവാര്‍ ഖുറേഷിയാണ് എതിര്‍ഭാഗത്തിന് വേണ്ടി ഹാജരാകുന്നത്.

Related Articles

Latest Articles