Saturday, April 20, 2024
spot_img

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ

ദില്ലി; ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുളള പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് വീണ്ടും കടുപ്പിച്ചത്.

പ്രമേയത്തില്‍ നിലപാട് അറിയിക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍ പോംപെയുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കി.

സൗദി മന്ത്രി ആഡെല്‍ അല്‍-ജുബൈറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദോഗാന്‍ എന്നിവരുമായി പ്രധാനമന്ത്രി ഇന്നലെ ടെലഫോണില്‍ സംസാരിച്ചു.

പത്തുവര്‍ഷത്തിനിടെ നാലാംതവണയാണ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നത്. മുമ്പ് മൂന്നു തവണയും ചൈനയുടെ എതിര്‍പ്പു കാരണം പ്രമേയം പാസാക്കാനായില്ല. യുഎന്നില്‍ ഇന്ത്യ പലതവണ ആവശ്യപ്പെട്ടിരുന്ന ഈയാവശ്യം പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ആവര്‍ത്തിച്ചിരിക്കുന്നത്. ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ മസൂദ് അസറിന് ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും. സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നതിനു പുറമേ ആയുധവിലക്കും ഉണ്ടാകും.

Related Articles

Latest Articles