പെഷവാർ: പാകിസ്ഥാനിലെ മദ്രസയിലുണ്ടായ വൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. പെഷവാറിലെ ഡിർ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.
മദ്രസയിൽ ഖുറാൻ ക്ലാസ് നടക്കുമ്പോഴായിരുന്നു സ്ഫോടനം
സംഭവത്തിൽ 70 പേർക്ക് പരിക്കേറ്റു. മദ്രസയിലേക്ക് എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ് പൊട്ടിതെറിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വഖാർ അസിം പറഞ്ഞു. മരിച്ചവരിൽ ഭൂരിപക്ഷവും 20 മുതൽ 25 വയസ് വരെ പ്രായമുള്ള വിദ്യാർഥികളാണ് രണ്ട് അധ്യാപകരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
അതേസമയം അഞ്ച് കിലോ ഗ്രാം സ്ഫോടക വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. പ്രദേശത്ത് നിന്ന് പൊലീസ് തെളിവുകൾ ശേഖരിച്ചു വരികയാണ്. എന്നാൽ ഇതുവരെയും ഒരു സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് സീനിയർ സൂപ്രണ്ട് മൻസൂർ അമാൻ പറഞ്ഞു.