തൃശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി സമരം നടത്തിയ മുന്‍ സി പി എം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിഞ്ഞാലക്കുട പോലീസ് കേസെടുത്തു. കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഒറ്റയാന്‍ സമരം നടത്തിയതിന് പിന്നാലെ സിപിഎം ഇയാള്‍ക്കെതിരെ നടപടി എടുത്തിരുന്നു. പലരില്‍ നിന്നും കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കെതിരെ സമരം നടത്തിയതിന് സുജേഷിനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. സുജേഷിന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു.സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു.