എറണാകുളം: കേരളം താലിബാനായി മാറുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃക്കാക്കരയിൽ മതമൗലികവാദ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും. ആലപ്പുഴയിൽ കൊലവിളി നടത്തിയ കുട്ടിയും കുടുംബവും ഒളിവിൽ പോയത് പോലീസിന്റെ അറിവോടെയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
‘രാഷ്‌ട്രീയവും വികസനവും കെ റെയിലും ഒഴിവാക്കി മുഖ്യമന്ത്രി പച്ചയായ വർഗീയതയിലേക്ക് കടന്നിരുന്നു. മുസ്ലീം വോട്ടുകൾ ഏകീകരിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. തൃക്കാക്കരയിൽ മതമൗലികവാദ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തി’- അദ്ദേഹം പറഞ്ഞു.
കൂടാതെ പോപ്പുലർഫ്രണ്ട് ലക്ഷ്യം വയ്‌ക്കുന്നത് ഹിന്ദുക്കളെയോ ഹിന്ദു സംഘടനകളെയോ മാത്രമല്ല. ക്രിസ്ത്യൻ സമൂഹത്തെ കൂടിയാണ്. ഇതാണ് ആലപ്പുഴ സംഭവം തെളിയിക്കുന്നതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.