Friday, April 19, 2024
spot_img

കേരളം മുസ്ലിം തീവ്രവാദികളുടെ പിടിയിൽ ;സംസ്ഥാനത്ത് എന്തു നടക്കണമെന്ന് മുഹമ്മദ് റിയാസും ഫാരിസ് അബൂബക്കറും തീരുമാനിക്കുന്നു: ഗുരുതര ആരോപണങ്ങളുമായി പി സി ജോർജ്ജ്

കോട്ടയം : കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ടു പോയെന്ന് പി.സി.ജോർജ്ജ്. കലോത്സവത്തിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പഴയിടം മോഹൻ നമ്പൂതിരി പടിയിറങ്ങിയതിൽ പ്രതികരിക്കുകയായിരുന്നു പി.സി.ജോർജ്ജ്.

‘വളരെ വസ്തുതതാപരമായി പ്രശ്നത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. 17 കൊല്ലത്തിൽ ഇക്കൊല്ലമല്ലാതെ ഭക്ഷണത്തെ സംബന്ധിച്ച് ഒരു വിവാദത്തിൽ പഴയിടം നമ്പൂതിരി അകപ്പെട്ടിട്ടില്ല. പരിശുദ്ധമായി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന ഒരു വ്യക്തിയാണ് പഴയിടം മോഹനൻ നമ്പൂതിരി. ദൈവത്തിൽ വിശ്വസിച്ചാണ് ആ മനുഷ്യൻ ഭക്ഷണമുണ്ടാക്കുന്നത്. ആ മനുഷ്യനാണ് ഇപ്പോൾ അപമാനിതനായിരിക്കുന്നത്. സംസ്ഥാനം മുസ്ലിം തീവ്രവാദികളുടെ പിടിയിലായി.

‘മുഹമ്മദ് റിയാസിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കലോത്സവത്തിന് കോഴിക്കോട് വേദിയാക്കിയത് . ഫാരിസ് അബൂബക്കറിന്റെ ഒരു സംഘമാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഫാരിസ് അബൂബക്കറിന്റെ പെങ്ങളുടെ മകനാണ് മുഹമ്മദ് റിയാസ്. വിദ്യാഭ്യാസ മേഖലയിൽ എന്തു വേണമെന്ന് തീരുമാനിക്കുന്നത് റിയാസ് ആണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെയും വിദ്യാർത്ഥികളുടെയും കാര്യം കഷ്ടമാണ്’ പി.സി.ജോർജ്ജ് പറഞ്ഞു.

Related Articles

Latest Articles