തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷിന്റെയും രണ്ടാംപ്രതി സരിത്തിന്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന കസ്റ്റംസ് സംഘം ഇവർക്ക് അക്കൗണ്ടുള്ള വിവിധ ബാങ്കുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ദുബായിലെ റെഡ് ക്രസന്റ് വടക്കേഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാർ നേടി കൊടുത്തതിനു സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയതായി നിർമാണ കമ്പനി ഉടമ എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു.
1 കോടിരൂപ കമ്മിഷൻ ലഭിച്ചതായി സ്വപ്നയും എൻഐഎയോട് സമ്മതിച്ചു. 18.5 കോടി രൂപയുടെ കരാറാണ് നിർമാണ കമ്പനിക്കു ലഭിച്ചത്. ഇതിൽ 14.5 കോടി രൂപ ഇതിനോടകം കൈമാറി. ഇത് ആരുടെ അക്കൗണ്ടിൽനിന്നാണ് കമ്പനിക്കു കൈമാറിയത്, എവിടെനിന്നാണ് പണം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്.