തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം ദേശീയ ബാലിക ദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ മകളുമൊന്നിച്ചു നൽകിയ ഫോട്ടോയ്ക്ക് താഴെ കേട്ടാലറയ്ക്കുന്ന അശ്‌ളീല കമ്മന്റുകളുമായി ചില ഞരമ്പ് രോഗികൾ. ഇതുമായി ബന്ധപെട്ട് സമൂഹമാധ്യമങ്ങളിലടക്കം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് രാഷ്ട്രീയ ഭേദമന്യേ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ശക്തമായ പ്രതികരണമാണ് സമൂഹമാധ്യമ പേജിലൂടെ നടത്തിയത്.
ഫേസ്ബുക്ക് കുറിപ്പ്…ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിച്ചിട്ട് ഏതെങ്കിലും സാംസ്കാരിക നായകന്മാരോ സ്ത്രീ -മനുഷ്യാവകാശ പ്രവർത്തകരോ ബാലാവകാശ കമ്മീഷനോ രാഷ്ട്രീയ നേതാക്കളോ പ്രതികരിച്ചോ? ബി.ജെ.പിക്കാരന് മാത്രമല്ല അവരുടെ മക്കൾക്കും ബന്ധുക്കൾക്കും പോലും ജീവിക്കാനുള്ള അവകാശം ഇല്ല എന്നതാണ് പുതിയ കേരളത്തിന്റെ നിലപാട്.
മാധ്യമങ്ങൾക്ക് ഇതൊന്നും ഒരു വാർത്തയെ അല്ല. ഇങ്ങനെയാണ് ഒരു നാട് മത തീവ്രവാദത്തിന് അടിപ്പെടുന്നത്. ഇത് തന്നെയാണ് കശ്മീരിലും അഫ്‌ഗാനിലും സിറിയയിലും സംഭവിച്ചത്. ഓർത്താൽ നന്ന്. (വൃത്തികെട്ട കമന്റുകൾ നിരവധി ഉണ്ട്. മനസാക്ഷി അനുവദിക്കാത്തതിനാൽ ഇടുന്നില്ല.)