Wednesday, April 24, 2024
spot_img

“ഞാനൊരു വികാര ജീവിയാണ്”; കെപി ഉമ്മര്‍ വിടവാങ്ങിയിട്ട് 19 വര്‍ഷം

മലയാള ചലച്ചിത്ര രംഗത്തെ ആദ്യകാലത്തെ വില്ലൻ നടൻമാരിലൊരാളായിരുന്നു കെപി ഉമ്മർ. നാടക നടനായിരുന്ന ഇദ്ദേഹം 1960-70 കളിൽ സുന്ദരനായ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്കളങ്കനായ കുടുംബക്കാരനായും അഭ്രപാളിയിൽ തിളങ്ങി.

കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1929 ഒക്ടോബർ 11-നാണ് കെപി ഉമ്മർ ജനിച്ചത്. കെപിഎസി തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം 1965-ൽ എംടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം കൂടുതൽ ചിത്രങ്ങളിലും നസീറിന്റെ എതിരാളിയായിട്ടായിരുന്നു അഭിനയിച്ചിരുന്നത്.

ഭാര്യമാർ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂർ ഡീലക്സ്, സിഐഡി നസീർ, അർഹത, ആലിബാബയും 41 കള്ളൻമാരും, ഓർക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാർ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ്. ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്. മകൻ റഷീദും ചലച്ചിത്രനടനാണ്. 72ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2001 ഒക്ടോബർ 29-ന് ചെന്നൈയിലെ വിജയ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.

Related Articles

Latest Articles