ലഖ്‌നൗ: രണ്ടാഴ്ചക്കിടയിൽ ലഖ്‌നൗവിലെ ഒരു ഗ്രാമത്തിൽ കടുവ മൂന്ന് പേരെ കടിച്ചുകൊന്നു. കടുവയെ പേടിച്ച് ഗ്രാമത്തിലുള്ള ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഞായറാഴ്‌ച കടുവ രണ്ടു പേരെയും കൂടി കൊലപ്പെടുത്തി. ഇതോടെ മെയ് 18ന് ശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച രാത്രിയിലാണ് മുപ്പതുകാരനെ കടുവ കൊലപ്പെടുത്തിയത്.
ജൂണ്‍ 18ന് പുരോഹിതനായ മോഹന്‍ദാസിനെയും ജൂണ്‍ 23 ന് 13കാരനെയും കടുവ കൊലപ്പെടുത്തിയിരുന്നു. ഇവരെയെല്ലാം കൊലപ്പെടുത്തിയത് ഒരേ കടുവയാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രിയുണ്ടായ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദുധ്വ ബഫര്‍ സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരേഷ് പറഞ്ഞു. മൂന്ന് പേരെയും ഒരു കടുവ തന്നെയാണ് കൊലപ്പെടുത്തിയെന്ന് അറിയുന്നതിനായി കാല്‍പ്പാടുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനായി ബേലിയില്‍ കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചതായി വനം വകുപ്പ് വ്യക്തമാക്കി.