ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയെ ഗോളില്‍ മുക്കി ലിവര്‍പൂളിന്റെ തേരോട്ടം (4-0). പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ലിവര്‍പൂളുമായുള്ള ലെസ്റ്ററിന്റെ മത്സരം കടുത്തതാകുമെന്ന ആരാധക പ്രതീക്ഷകള്‍ മൊത്തം ഇല്ലാതാകുന്നതാണ് കിംങ് പവര്‍ സ്റ്റേഡിയത്തില്‍ കാണാനായത്. സ്വന്തം ആരാധകര്‍ക്കു മുന്നില്‍ വെച്ച് ലിവര്‍പൂളിന് മുന്നില്‍ നാണം കെടാനായിരുന്നു ലെസ്റ്റെറിന്റെ വിധി .ഇരുപകുതികളിലുമായി ഫിര്‍മീനോ നേടിയ ഓരോ ഗോളുകളും രണ്ടാംപകുതിയില്‍ മില്‍നറും അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും നേടിയ ഗോളുകളിലാണ് ലിവര്‍പൂള്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ലെസ്റ്ററിനെ തകര്‍ത്തത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂള്‍ രണ്ടാം സ്ഥാനക്കാരായ ലെസ്റ്ററിനേക്കാൾ 13 പോയിന്‍റ് മുന്നിലെത്തി.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെ(4-1)ന് തകര്‍ത്തു. മാത്യു ലോങ്‌സ്റ്റാഫ് ന്യൂകാസിലിനായി ആദ്യം ഗോള്‍ നേടി. പിന്നാലെ ആന്‍റണി മാര്‍ഷല്‍ ന്യൂകാസില്‍ വല രണ്ട് തവണ കുലുക്കി. റഷ്‌ഫോര്‍ഡിന്‍െറയും ഗ്രീന്‍വുഡിന്‍െറയും വകയായിരുന്നു മറ്റ് ഗോളുകള്‍.
ആഴ്‌സണല്‍ ബേണ്‍മൗത്തിനോട് സമനില(1-1) പാലിച്ചപ്പോള്‍ എവര്‍ട്ടണ്‍ ഏകപക്ഷീയമായ ഒരുഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു.
അതേസമയം സൗത്താംപ്ടണോട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍ക്കാനായിരുന്നു ചെല്‍സിയുടെ വിധി (2-0). ടോട്ടന്‍ഹാം ഹാരി കെയ്‌നിന്‍െറയുംഡേല്‍ അലിയുടെയും ഗോളുകളുടെ സഹായത്തില്‍ ബ്രിംങ്ടണെ(2-1ന്) തോല്‍പിച്ചു.