കൊച്ചി: സാക്ഷരത പൊതുപരീക്ഷയായ മികവുത്സവത്തിൽ ജില്ലയിലെ 1002 പേർ പങ്കെടുത്തു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പരീക്ഷ നടത്തിയത്. ജില്ലയിൽ 132 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയില്‍ 804 സ്ത്രീകളും 103 പുരുഷൻമാരും എസ്.സി. വിഭാഗത്തിൽ 56 പേരും പങ്കെടുത്തു.
അതേസമയം ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 83 വയസുള്ള പി. മാലതിയാണ് പരീക്ഷയെഴുതിയ പ്രായം കൂടിയ പഠിതാവ്. വികസന തുടർ വിദ്യാകേന്ദ്രങ്ങൾ, തെരഞ്ഞെടുത്ത മറ്റു കേന്ദ്രങ്ങൾ എന്നിവയിലാണ് പരീക്ഷ നടന്നത്.
മാത്രമല്ല സാക്ഷരത പരീക്ഷ സർട്ടിഫിക്കറ്റ് നേടുന്നവർക്ക് തുടർന്ന് നാലാം തരം തുല്യതയ്ക്ക് ചേരാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് അതാത് പ്രദേശങ്ങളിൽ പരീക്ഷ സംഘടിപ്പിച്ചത്.