കണ്ണൂർ ∙റബ്ബറിന് താങ്ങുവില 300 രൂപയാക്കി ഉയർത്തിയാൽ ലോക്സഭയിൽ ബിജെപിക്ക് കേരളത്തിൽ നിന്ന് പ്രാതിനിധ്യമുണ്ടാക്കാൻ കുടിയേറ്റ കർഷക ജനത സഹായിക്കുമെന്ന പ്രസ്താവനയില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി രംഗത്തു വന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബാന്ധവമില്ല. ഒരുപക്ഷമേയുള്ളൂ, അത് കര്‍ഷകപക്ഷമാണ്. കര്‍ഷകരുടെ കാര്യം പറയുമ്പോള്‍ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ല അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കള്‍ കണ്ടത് ന്യൂനപക്ഷ വകുപ്പിന്റെ പരിപാടിക്ക് ക്ഷണിക്കാനാണ്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ ആരും ന്യായീകരിക്കുന്നില്ല. ഇത്തരം വിഷയം കേന്ദ്രസര്‍ക്കാരുമായാണ് ചര്‍ച്ച ചെയ്യുകയെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.