വാഷിംഗ്ടണ്‍: വിശ്വസിക്കാൻ കഴിയാത്ത വാദവുമായി യുവതി രംഗത്ത്. അന്യഗ്രഹ ജീവികള്‍ മനുഷ്യരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ ഒരു സ്ത്രീ ഗര്‍ഭിണിയായെന്നുമാണ് ആരോപണം.
ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നുള്ള പെന്റഗണ്‍ രേഖകളിലാണ് ഇത്തരത്തിലുള്ള അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. വിവരാവകാശ അപേക്ഷയിലൂടെ ‘ദി സണ്‍‘നാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചത്.
‘അനോമലസ് അക്യൂട്ട് ആന്റ് സബക്യൂട്ട് ഫീല്‍ഡ് ഇഫക്‌ട്സ് ഓണ്‍ ഹ്യൂമന്‍ ആന്റ് ബയോളജിക്കല്‍ ടിഷ്യൂസ്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ അന്യഗ്രഹ ജീവികള്‍ കാരണം മനുഷ്യര്‍ക്കുണ്ടായ പരിക്കുകളെയും മറ്റ് ആരോഗ്യപ്രശ്നങ്ങളെയും പറ്റിയുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്.
യു എസ് ആസ്ഥാനമാക്കിയുള്ള ഗവേഷണ ഏജന്‍സിയായ എം യു എഫ് ഒ എന്‍ ആണ് പഠനം നടത്തിയത്. കൂടാതെ അന്യഗ്രഹ ജീവികള്‍ ഭൂമിയിലേയ്ക്ക് എത്തുന്നത് ജീവശാസ്ത്രപരമായി ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ പാറ്റയും റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്യഗ്രഹ ജീവികള്‍ മനുഷ്യരെ തട്ടിക്കൊണ്ടുപോയത്, ശാരീരിക ബന്ധങ്ങളിലേര്‍പ്പെട്ടത്, ഇതിലൂടെയുണ്ടായ ഗര്‍ഭധാരണം തുടങ്ങി നിരവധി വിചിത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായതിന്റെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്യഗ്രഹ ജീവികളുടെ പേടകങ്ങള്‍ക്ക് സമീപം നിന്നവര്‍ക്ക് റേഡിയേഷനിലൂടെ ശരീരത്തിന് പൊള്ളലും തലച്ചോറിന് ക്ഷതവും സംഭവിച്ചതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പെന്റഗണിന്റെ രഹസ്യാന്വേഷണമായ അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ത്രെറ്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാമന്റെ റിപ്പോര്‍ട്ടില്‍ പ്രേതങ്ങള്‍, ആത്മാക്കള്‍, യെതി തുടങ്ങിയവയെ പറ്റിയും പരാമര്‍ശിക്കുന്നുണ്ട്.