Friday, April 26, 2024
spot_img

സംസ്ഥാനത്തെ സി.പി.എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറി; സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെക്കുറിച്ച്‌ പറയുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും രമേശ് ചെന്നിത്തല

കാസര്‍കോട്: സംസ്ഥാനത്തെ സി.പി.എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം പറയുന്നതില്‍ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ പാലക്കാട്ടും കേള്‍ക്കുന്നത് ഇതാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെക്കുറിച്ച്‌ പറയുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങളുടെ അവസാനത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. ചെര്‍പ്പുളശേരിയില്‍ സി.പി.എം ഓഫീസില്‍ കോളേജ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിയെന്ന ആരോപണത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അവിഹിത കൂട്ടുകെട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തെയും അദ്ദേഹം നിരാകരിച്ചു. കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിതെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles