തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി പോലീസ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇത്തവണത്തെ ഉത്സവത്തിന് ഭക്തജനങ്ങളുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെടും എന്നുള്ളതിനാൽ 3800 പോലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി പഴുതടച്ച സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്
ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും, സ്ത്രീകൾക്കുള്ള സുരക്ഷ ഉറപ്പു വരുത്തുന്നതിനും, ആറ്റുകാൽ ക്ഷേത്രവും പരിസരവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന കൺട്രോൾ റൂമും പാടശ്ശേരി കിഴക്കേകോട്ട ഭാഗങ്ങളിൽ രണ്ടു അഡീഷണൽ കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കുറും പ്രവർത്തിക്കുന്ന CCTV ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെ ഉണ്ടായേക്കാവുന്ന പൂവാല ശല്യം, മാല പൊട്ടിക്കൽ, പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിനും, നടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേകമായി മഫ്തിയിലുള്ള വനിതാ പോലീസിനെയും, ഷാഡോ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.