നോമ്പ് സമയത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സംവിധായകൻ ഒമർ ലുലു പ്രതികരിച്ചിരുന്നു. തന്റെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ മതതീവ്രവാദികളുടെ ആക്രമണമാണ് ഒമർ ലുലുവിന് നേരിടേണ്ടി വന്നത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒമർ ലുലു. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ദൈവത്തെ മാത്രമേ പേടിയുള്ളുവെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
എനിക്ക് സംഘി പട്ടം ചാർത്തിത്തരാൻ തിരക്ക് കൂട്ടുന്നവരോട്, എനിക്ക് കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രിയ പാർട്ടിയിൽപ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്. എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ല. ഞാന്‍ കോളേജ് കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു. പക്ഷേ ഇപ്പോ എന്റെ മനസ്സിൽ രാഷ്ട്രിയമേ ഇല്ല. ഇനി ഞാന്‍ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ. എന്നെ നിങ്ങൾ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പി.സി ജോർജുമായും മുദ്ര കുത്തണ്ട. എനിക്ക് ഒരു ദൈവമേ ഉള്ളൂ. അത് എന്റെ പടച്ചവനായ അള്ളാഹുവാണ്. എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം. എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും. പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും.