കാബൂൾ: താലിബാന്റെ മത നേതാവിനെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി. കാബൂളിൽ നടന്ന ചാവേർ സ്‌ഫോടനത്തിലൂടെയാണ് ഷെയ്ഖ് റഹീമുള്ള ഹഖാനിയെ കൊലപ്പെടുത്തിയത്. താലിബാൻ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമയാണ് ഷെയ്ഖ് റഹീമുള്ള മരിച്ചതായി സ്ഥിരീകരിച്ചു.
കാബൂളിലെ ഒരു സ്‌കൂളിലായിരുന്ന സ്‌ഫോടനം. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിൽ ഹഖാനി അദ്ധ്യാപനം നടത്തുന്ന സ്‌കൂളിലായിരുന്നു ചാവേർ സ്‌ഫോടനമുണ്ടായത്. കാൽ നഷ്ടപ്പെട്ട ഒരാൾ കയ്യിൽ പ്ലാസ്റ്റിക്ക് ബാഗുമായി സ്‌കൂളിനകത്തേക്ക് പ്രവേശിക്കുന്നത് പലരും കണ്ടിരുന്നു. ഈ പ്ലാസ്റ്റിക് കവറിലായിരുന്നു സ്‌ഫോടക വസ്തുക്കൾ എന്നാണ് കരുതുന്നത്. സംഭവത്തിൽ മറ്റ് പ്രതികരണങ്ങൾ നടത്താൻ താലിബാൻ നേതൃത്വംഇതുവരെയും തയ്യാറായിട്ടില്ല.