അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ തെളിവുകൾ ചമച്ചെന്ന കേസിൽ അറസ്റ്റിലായ
ടീസ്റ്റ സെതൽവാദും മുൻ ഐപിഎസ് ഓഫീസർ ആർബി ശ്രീകുമാറും സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി.അഹമ്മദാബാദിലെ സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.
കലാപമുണ്ടാക്കാൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ആർ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റ സെതൽവാദ്, മുൻ പൊലീസ് ഉദ്യോഗസ്ഥരായ ആർ ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെ അഹമ്മദാബാദ് ഡിറ്റക്‌ഷൻ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്