കൊല്ലം : പോലീസുകാരന്റെ മകളെ ശല്യം ചെയ്യ്തുവെന്നാരോപിച്ച് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ 21 കാരൻ പിറ്റേ ദിവസം ആത്മഹത്യ ചെയ്തു. ചവറ സ്വദേശി അശ്വന്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് ക്യാംപിലെ അസിസ്റ്റന്റ് കമാന്‍ഡന്‍റിന്‍റെ മകളെ ശല്യം ചെയ്യുന്നുവെന്നായിരുന്നു യുവാവിനെതിരായ പരാതി. യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
ചവറ എംഎൽഎ സുജിത് വിജയൻപിള്ള ബന്ധുക്കളുമായി ചർച്ച നടത്തുകയും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു തുടർന്ന് സംസ്കാരത്തിനായി മൃതദേഹം സ്റ്റേഷനിൽനിന്ന് കൊണ്ടുപോകുകയായിരുന്നു.