ദില്ലി : ഭാര്യയുമായുള്ള അവിഹിതബന്ധത്തെ തുടർന്ന് കാമുകനെ ഭർത്താവ് ഉൾപ്പടെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു.പഹർഗഞ്ച് സ്വദേശി ജതിനാണ് കൊല്ലപ്പെട്ടത്. കൊണാട്ട് പ്ലേസിൽ ടാറ്റൂ ഷോപ്പിൽ ജോലി ചെയ്തിരുന്ന സൗരഭിനെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.
ശനിയാഴ്ച പഹർഗഞ്ചിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജതിൻ. തന്റെ ഭാര്യയുമായി ജതിന് ബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ സൗരഭാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. ഭാര്യ തന്നെ ഉപേക്ഷിച്ച് ജതിനൊപ്പം താമസിക്കാനൊരുങ്ങുന്നുവെന്ന സൂചനയും ഇയാൾക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഭാര്യയുമായി ബന്ധം പാടില്ലെന്ന് സൗരഭ് ജതിന് താക്കീത് നൽകി. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു.
പരിക്കേറ്റ ജതിനെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മുൾട്ടാനി ദണ്ഡ സ്വദേശിയാണ് 23കാരനായ സൗരഭ് മോഷണം, പിടിച്ചുപറി, കവർച്ച തുടങ്ങിയ നാല് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഇയാളുടെ സഹോദരൻ അക്ഷയ്ക്കും രജനികാന്തിനുമായി പോലീസ് തിരച്ചിൽ തുടരുകയാണ്.