പാലക്കാട് ; പോളി ക്ലിനിക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവതിൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ.ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും
മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ആശുപത്രി വാർത്താകുറിപ്പ് ഇറക്കി.
പ്രസവ ശേഷം വിനിഷയുടെ ബിപി പെട്ടെന്ന് കുറഞ്ഞിരുന്നു. വിശദമായി പരിശോധിച്ചെങ്കിലും ബിപി കുറയാൻ ഉണ്ടായ കാരണം വ്യക്തമായില്ല. അപൂർവമായി ഉണ്ടാകുന്ന അംനിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്നായിരുന്നു പ്രാഥമിക നിഗമനം. ഇക്കാരണത്താൽ, ഉടൻ തന്നെ മെച്ചപ്പെട്ട ചികിത്സയ്ക്കായി സമീപത്തെ തങ്കം ആശുപത്രിയിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, വിനിഷയുടെ കുഞ്ഞു ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. വിനിഷയുടെ ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയക്കും. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ പോലീസ് തുടർനടപടി സ്വീകരിച്ചേക്കും.