വര്‍ക്കല : പാരാഗ്ലൈഡിംഗിനിടെ രണ്ടുപേർ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തെ തുടർന്ന് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനര്‍ സന്ദീപ്, കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. ഫ്ലൈ ഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്
ഇന്നലെയാണ് വര്‍ക്കലയിൽ ഹൈമാസ്റ്റ് ലൈറ്റില്‍ പാരാ ഗ്ലൈഡിംഗ് നടത്തുന്നതിനിടെ രണ്ട് പേര്‍ കുടുങ്ങിയത്. വിനോദസഞ്ചാരത്തിനെത്തിയ കോയമ്പത്തൂർ സ്വദേശിനി പവിത്രയും ട്രെയ്നറും 100 അടി ഉയരത്തിൽ മണിക്കൂറുകളോളം തൂങ്ങികിടക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് ഇവരെ താഴെയിറക്കിയത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ ഇരുവർക്കും കാര്യമായ പരിക്കേറ്റിട്ടില്ല.