Saturday, April 20, 2024
spot_img

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; കൃപേഷിനെയും ശരത്തിനെയും വെട്ടിയത് താന്‍ തന്നെയാണെന്ന് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം

മഞ്ചേശ്വരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍. ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘങ്ങളല്ലെന്നും കൃപേഷിനെയും ശരത് ലാലിനെയും വെട്ടിയത് താന്‍ തന്നെയാണെന്നും മുഖ്യപ്രതി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസിന് മൊഴി നല്‍കി.

അതേസമയം, പ്രതികളെല്ലാം ഒരു പോലെ മൊഴികള്‍ ആവര്‍ത്തിക്കുന്നത് പോലീസ്
വിശ്വസിച്ചിട്ടില്ല. അന്വേഷണം വഴിതിരിച്ചു വിടാനുള്ള നീക്കമാണിതെന്നും പോലീസ് സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റിലായ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

പീതാംബരന്‍ ഇതിനു മുമ്പും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും മൂരിയനം മഹേഷിനെ വെട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്.

Related Articles

Latest Articles