കൊച്ചി : സ്വർണ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ മൂന്ന് പേരെ കൂടി ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്.
കടത്തി കൊണ്ടുവരുന്ന സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചതായും, ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നുമാണ് സൂചന.
സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഏറെ നാളായി അന്വേഷിക്കുന്ന ജലാല്‍ ചൊവ്വാഴ്ച നാടകീയമായി കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ റമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജലാലിന്റെ വീട്ടില്‍ നിന്ന് മലപ്പുറം തിരൂരങ്ങാടി റജിസ്ട്രഷനിലുള്ള കാര്‍ കസ്റ്റംസ് കൊച്ചിയില്‍ എത്തിച്ചു. സ്വര്‍ണം സൂക്ഷിക്കാനുള്ള രഹസ്യ അറയും ആ കാറിലുണ്ട്.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…