ദില്ലി:യുക്രൈനിന്റെ യുദ്ധഭൂമിയിൽ നിന്നും ഇതുവരെ 18,000 ഇന്ത്യക്കാർ അതിർത്തി കടന്നതായി വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. 30 വിമാനങ്ങളിലായി 6,400 പേർ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു.കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 18 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂൾ ചെയ്തതെന്നും യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നിലവിൽ തങ്ങുന്നവരെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആയിരക്കണക്കിന് പേർ മടങ്ങിയെത്താനുണ്ട് എന്നതിനാൽ വരുന്ന 2-3 ദിവസം കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതാണ്. അതേസമയം ഇപ്പോൾ അയൽരാജ്യങ്ങളിലും യുക്രൈനിൽ തങ്ങുന്ന ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് സഹായിക്കുകയും അവർക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന യുക്രൈൻ സർക്കാരിന് നന്ദിയുണ്ടെന്നും അരിന്ദം ബാഗ്ച്ചി പറഞ്ഞു.
‘20,000 ഇന്ത്യൻ പൗരന്മാരാണ് എംബസിയുടെ നിർദേശത്തെ തുടർന്ന് മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്തത്. എന്നാൽ രജിസ്റ്റർ ചെയ്യാത്ത അനവധി പേരുണ്ടെന്നാണ് കണ്ടെത്തൽ. ഖാർകീവിൽ ഇപ്പോഴും തുടരുന്ന നൂറുക്കണക്കിന് ഇന്ത്യക്കാരെ തീർച്ചയായും തിരിച്ചെത്തിക്കും. ഏത് ഗതാഗതമാർഗം ഉപയോഗിച്ചും ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം’- വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…