ഹാസൻ: വൈവാഹിക കൗൺസിലിങ്ങിന് വിളിച്ചുവരുത്തിയ ഭർത്താവ് വനിതാ പോലീസ് സ്റ്റേഷനിൽ വച്ച് ഭാര്യയെ കത്തികൊണ്ട് ആക്രമിച്ചു. 23 കാരനായ യുവാവിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിൻ്റെ പീഡനവും മോശമായ പെരുമാറ്റവും കണ്ട് മടുത്ത യുവതി പോലീസിനെ സമീപിക്കുകയും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച ഇയാൾക്കെതിരെ പരാതി നൽകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, രണ്ട് വർഷത്തിലേറെയായി വിവാഹിതരായ ദമ്പതികളെ ഞായറാഴ്ച പോലീസ് സ്റ്റേഷനിലേക്ക് കൗൺസിലിംഗിനായി വിളിപ്പിച്ചു. ഇയാളുടെ പെരുമാറ്റത്തെക്കുറിച്ചും ഭാര്യയോട് മോശമായി പെരുമാറിയതിനെക്കുറിച്ചും ചോദ്യം ചെയ്തു. തനിക്ക് ആരെങ്കിലുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് തന്നോട് മോശമായി പെരുമാറുകയാണെന്ന് യുവതി ആരോപിച്ചു. ഭർത്താവിനൊപ്പം ഭതൃവീട്ടിലേക്ക് പോകാനും അവർ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ഭർത്താവ് വീട്ടിൽ നിന്ന് കൊണ്ടുവന്ന കത്തി പോക്കറ്റിൽ നിന്ന് പുറത്തെടുത്ത് പോലീസ് സ്റ്റേഷനിൽ വച്ച് ആക്രമിക്കുകയായിരുന്നു.
യുവതിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവാവിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അപകടനില തരണം
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…