ചണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത മകളെ ക്രൂര പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ച് കോടതി. ഹരിയാനയിലെ സ്പെഷൽ പോക്സോ കോടതിയുടേതാണ് നടപടി. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി പെൺകുട്ടിക്ക് 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.
പെൺകുട്ടിയുടെ അമ്മ മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു. ശേഷം തുടർച്ചയായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയായതോടെയാണ് പെൺകുട്ടി പീഡനവിവരം മുത്തശ്ശിയോട് പറഞ്ഞത്. 2020 ഒക്ടോബറിൽ വനിതാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പിതാവിനെതിരെ പരാതി നൽകി. 15 വയസ് മാത്രമായിരുന്നു ആ സമയത്ത് പെൺകുട്ടിയുടെ പ്രായം. പിന്നീട് 16-ാം വയസ്സിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. പരിശോധനയിൽ കുഞ്ഞിന്റെ ഡിഎൻഎയ്‌ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. കുഞ്ഞിനെ നിലവിൽ എൻജിഒ ദത്തെടുത്തിരിക്കുകയാണ്.
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…
കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…
ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്
മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…