India

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് കപ്പൽ രാഷ്ട്രത്തിന് സമർപ്പിച്ചത്. ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമ്മിച്ച ഈ അത്യാധുനിക കപ്പൽ, കപ്പൽ നിർമ്മാണ രംഗത്ത് ഭാരതം കൈവരിച്ച സ്വയംപര്യാപ്തതയുടെയും ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെയും തിളക്കമാർന്ന ഉദാഹരണമാണ്. സമുദ്രത്തിലെ മലിനീകരണ നിയന്ത്രണത്തോടൊപ്പം തന്നെ തീരദേശ സംരക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം തുടങ്ങി വിവിധ ദൗത്യങ്ങൾ ഒരേപോലെ നിർവ്വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ.

60 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച സമുദ്ര പ്രതാപ്, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പക്കലുള്ള ഏറ്റവും വലിയ കപ്പലുകളിൽ ഒന്നാണ്. കപ്പലുകളുടെ നിർമ്മാണത്തിൽ തദ്ദേശീയ സാങ്കേതികവിദ്യയുടെ വിഹിതം 90 ശതമാനത്തിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കമ്മീഷനിംഗ് ചടങ്ങിനിടെ പ്രതിരോധ മന്ത്രി വ്യക്തമാക്കി. സമുദ്രത്തിലെ എണ്ണച്ചോർച്ചയും മറ്റ് മലിനീകരണങ്ങളും കണ്ടെത്തുന്നതിനും അവ ഉടനടി പ്രതിരോധിക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങൾ ഈ കപ്പലിലുണ്ട്. ഹെലികോപ്റ്റർ ഹാങ്കർ ഉൾപ്പെടെയുള്ള ഏവിയേഷൻ സൗകര്യങ്ങളും അത്യാധുനിക അഗ്നിശമന സംവിധാനങ്ങളും സമുദ്ര പ്രതാപിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ തന്ത്രപരമായ ആവശ്യമാണെന്നും ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലിംഗസമത്വത്തിന്റെ കാര്യത്തിലും സമുദ്ര പ്രതാപ് പുതിയൊരു മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. ഒരു മുൻനിര കോസ്റ്റ് ഗാർഡ് കപ്പലിൽ ആദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രതിരോധ സേനയുടെ എല്ലാ തുറകളിലും വനിതകൾക്ക് തുല്യമായ അവസരങ്ങൾ നൽകാനുള്ള സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമാണിതെന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. സൈബർ സുരക്ഷ, സമുദ്ര നിയമപാലനം തുടങ്ങിയ മേഖലകളിൽ കോസ്റ്റ് ഗാർഡ് കൂടുതൽ വൈദഗ്ധ്യം നേടിയെടുക്കണമെന്നും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളിലേക്ക് സേന മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സമുദ്ര താൽപ്പര്യങ്ങൾക്ക് വിഘാതം നിൽക്കുന്ന ഏതൊരു നീക്കത്തിനും തക്കതായ മറുപടി നൽകാൻ ഭാരതം സജ്ജമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

ഏകദേശം 4,170 ടൺ ഭാരവും 114.5 മീറ്റർ നീളവുമുള്ള സമുദ്ര പ്രതാപിന് മണിക്കൂറിൽ 22 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. കൊച്ചി ആസ്ഥാനമായുള്ള കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് നമ്പർ 4-ന്റെ (കേരള & മാഹി) കീഴിലായിരിക്കും ഈ കപ്പൽ ഇനി സേവനമനുഷ്ഠിക്കുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പരമേഷ് ശിവമണി തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. സമുദ്രത്തിലെ ‘മഹിമ’ എന്ന് അർത്ഥം വരുന്ന ‘സമുദ്ര പ്രതാപ്’ കേരള തീരത്തെ സുരക്ഷാ സന്നാഹങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നുറപ്പാണ്.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

9 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

9 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

10 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

11 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

11 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

12 hours ago