മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്നും കുര്‍ള റെയില്‍വെ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്‌സ്പ്രസിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിത്. ജീവനക്കാര്‍ വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് ട്രയിനിലെ കോച്ചിനകത്ത് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്ഫോടകവസ്തുക്കള്‍ വയറുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇതില്‍ ഡിറ്റൊണേറ്റര്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ തീപിടിച്ചിരുന്നെങ്കില്‍ ഇത് പൊട്ടിത്തെറിക്കുമായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രെയിനിലെ ഒരു കോച്ചിനടിയില്‍ ബോക്സിനകത്ത് അടച്ചുവെച്ച നിലയിലായിരുന്നു ബോംബ്. ‘നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ബിജെപിക്ക് കാണിച്ചു കൊടുക്കണം’ എന്നെഴുതിയ കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…
പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…
മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…
ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…