Amalkrishna gave new life to six people and departed.
ചേർപ്പ് : ആറ് പേർക്ക് പുതുജീവൻ നൽകി അമൽകൃഷ്ണ യാത്രയായി. മസ്തിഷ്കമരണത്തെതുടർന്നാണ് വല്ലച്ചിറ ഇളംകുന്ന് ചിറയിൽമേൽ വിനോദിന്റെ മകൻ അമൽകൃഷ്ണയുടെ അവയവങ്ങൾ ദാനം ചെയ്യപ്പെട്ടത്.
ഉണ്ണികുട്ടൻ എന്ന് നാട്ടുകാരും, സുഹൃത്തുക്കളും സ്നേഹത്തോടെ വിളിച്ചിരുന്ന അമൽകൃഷ്ണ ചേർപ്പ് ഗവ.സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. തലച്ചോറിൽ നീർവീക്കം ബാധിച്ചതിനെതുടർന്ന് നവംബർ 17നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
രോഗം ഗുരുതരമായതിനെതുടർന്ന് 22ന് കൊച്ചിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.
വൃക്ക, കരൾ,പാൻക്രിയാസ്, ചെറുകുടൽ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. പഠനത്തിൽ മിടുക്കനായിരുന്ന അമൽകൃഷ്ണക്ക് പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നുവെന്ന് അധ്യാപകൻ എം.എ.ശ്രീനിവാസൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…
ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ…
ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…
കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…
ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി