ദില്ലി : ഭാരതത്തിൽ അനന്തരാവകാശ നികുതി നിയമം കൊണ്ടുവരണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് സാം പിട്രോഡയുടെ പരാമർശം വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സാം പിട്രോഡയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. സംഭവം വിവാദമായതോടെ കോൺഗ്രസിന് അങ്ങനെയൊരു ഉദ്ദേശ്യം ഇല്ലെന്നും സാം പിട്രോഡ നടത്തിയത് വ്യക്തിപരമായ പരാമർശം ആണെന്നും വ്യക്തമാക്കിക്കൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത് വന്നു.
ഛത്തീസ്ഗഡിലെ സർഗുജയിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാം പിട്രോഡയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഉയർന്ന നികുതി ചുമത്താൻ ഉള്ള പദ്ധതിയാണ് കോൺഗ്രസ് നടത്തുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേശകനായ സാം പിട്രോഡ ഇടത്തരക്കാർക്ക് കൂടുതൽ നികുതി ചുമത്തണമെന്നാണ് പറയുന്നത് എന്ന് മോദി കുറ്റപ്പെടുത്തി.
രാജ്യത്തെ സമ്പത്തിന്റെ പുനർവിതരണത്തിനായി മാതാപിതാക്കളിൽ നിന്നും മക്കൾക്ക് ലഭിക്കുന്ന സ്വത്തിന് അനന്തരാവകാശി നികുതി ചുമത്തമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ സാം പിട്രോഡ വ്യക്തമാക്കിയിരുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ കൂടിയായ സാം പിട്രോഡയുടെ ഈ അഭിപ്രായം കോൺഗ്രസ് പാർട്ടിയുടെ തനിനിറം തുറന്നു കാട്ടുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…
കാസർഗോഡ് : കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികൾ തട്ടിപ്പ് നടത്തിയ…
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…