ദില്ലി: അസം, മേഘാലയ മുഖ്യമന്ത്രിമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനങ്ങളിലെ അന്തര്‍സംസ്ഥാന അതിര്‍ത്തിയിലെ 12 പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
നിലവിലുള്ള 12 പ്രശ്‌നങ്ങളില്‍ ആറെണ്ണം സൗഹാര്‍ദ്ദപൂര്‍വ്വം പരിഹരിക്കുന്നതിന് റോഡ്മാപ്പുമായാണ് ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുക. ഇതിനായി കഴിഞ്ഞ നാലുമാസത്തിനിടെ ഇരുസംസ്ഥാനങ്ങളിലെയും 35 വില്ലേജുകളില്‍ മന്ത്രിതല സമിതി സന്ദര്‍ശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റോഡ്മാപ്പ് തയ്യാറാക്കിയത്.
അതേസമയം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ, മേഖാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ.സാങ്മ എന്നിവര്‍ ഇന്നലെ ഇരുസംസ്ഥാനങ്ങളിലും കാബിനറ്റ് മീറ്റിങ്ങ് ചേര്‍ന്നിരുന്നു. എന്നാൽ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രദേശങ്ങൾക്കാണ് ആദ്യപരിഗണ നല്‍കുകയെന്ന് അസം മുഖ്യമന്ത്രി അറിയിച്ചു. അസമിലെ കച്ചാര്‍, കാമരൂപ്, കാമരൂപ്(മെട്രോ)ജില്ലകളും മേഘാലയിലെ വെസ്റ്റ് ഖാസി ഹില്‍, റായ് ബോയ്, കിഴക്കന്‍ ജെയ്ന്തിയ ജില്ലകളിലെ പ്രശ്‌നങ്ങളാണ് അല്‍പം സങ്കീര്‍ണമായത്.
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…
അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...