തിരുവനന്തപുരം: തലസ്ഥാനത്തെ കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്. ഭരണത്തിൽ കയറിയത് മുതൽ നിരവധി വിവാദങ്ങളിൽ ചെന്ന് വീണ വ്യക്തിയാണ് മേയർ ആര്യാ രാജേന്ദ്രൻ.
തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് ഒഴിവുവന്നപ്പോൾ സ്വന്തം പാർട്ടിക്കാരെ കയറ്റാൻ മേയർ കഷ്ടപ്പെടുന്നത് കത്തിൽ കാണാനാകും. പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. ഇടതു സംഘടന ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295 ഓളം താത്കാലിക തസ്തികളിലേക്കാണ് പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള മേയറുടെ ശ്രമം നടന്നത്. പാർട്ടിക്കാരുടെ തന്നെ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് കത്ത് പുറത്തായത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് പാർട്ടി നേതാവിന് കത്ത് അയച്ചിരിക്കുന്നത്. കത്ത് പുറത്തായതോടെ മേയർ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് ഇടതു സംഘടന.
സഖാവേ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം നഗരസഭയിലുള്ള ഒഴിവുകൾ കുറിച്ചും പാർട്ടിക്കാരെ നിയമിക്കുന്നതിന് കുറിച്ചുമൊക്കെയാണ്, കത്തിൽ പറയുന്നത്. അർബൻ പ്രൈമറി ഹെൽത്ത് സെന്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
സഖാവേ തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്ന കാര്യം അങ്ങയെ അറിയിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. ‘ തസ്തികകളുടെ പേര്, വേക്കൻസി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ താങ്കൾ സ്വീകരിക്കണമെന്നും’ കത്തിൽ മേയർ പറയുന്നുണ്ട്.
295 ഒഴിവുകൾ ഉണ്ടെന്നാണ് കത്തിൽ പറയുന്നത്. പബ്ലിക് ഹെൽത്ത് എക്‌സ്‌പേർട്ട്, ഡോക്ടർമാർ, നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, പാർട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികളിലാണ് ഒഴിവുള്ളത്. എത്ര ആളുകളെയാണ് ഓരോ തസ്തികയിലേക്ക് വേണ്ടതെന്നും മേയർ അയച്ച കത്തിൽ വളരെ കൃത്യമായി പറയുന്നുണ്ട്. പ്രധാന തസ്തികകൾ മുതൽ താത്കാലിക തസ്തികകളിൽ വരെ സിപിഎം അവരുടെ ഇഷ്ടക്കാരെ കുത്തിത്തിരുകയാണെന്ന ആരോപണങ്ങൾ ശരി വയ്‌ക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ഈ കത്ത്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്നാണ് മേയറുടെ വാദം. എപ്പോഴത്തെയും പോലെ തന്നെ ന്യായീകരിക്കാനാണ് വിവാദ നായികാ ശ്രമിക്കുന്നത്. അതേസമയം, ഇങ്ങനൊരു കത്ത് തനിക്ക് ലഭിച്ചിട്ടേയില്ലെന്നാണ് ആനാവൂര്‍ നാഗപ്പന്റെയും വാദം.
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…
പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…
മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…
ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…