പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കേവല ഭൂരിപക്ഷമായ 122 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം വീണ്ടും നിലനിര്‍ത്തി. 125 സീറ്റില്‍ ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ജയിച്ചത്.കുറഞ്ഞ സീറ്റിൽ മത്സസരിച്ചും ബിജെപി നേട്ടം കൊയ്തത് ഏറെ ശ്രദ്ധേയമാണ്.
മഹാഗഡ്ബന്ധന് 110 സീറ്റുകള്‍ നേടാനെ കഴിഞ്ഞൊള്ളു.
എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ നിഷ്ഭ്രമമാക്കിയാണ് എന്‍ഡിഎ വിജയം സ്വന്തമാക്കിയത്.എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും മഹാഗഡ്ബന്ധന് അനുകൂലമായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാന മണ്ഡലത്തിലെയും ഫലം വന്നത്.
ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍ജെഡി നേടിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി. 2015ല്‍ ഇത് 71 സീറ്റുകളായിരുന്നു. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് വെറും 19 സീറ്റുകളിലെ ജയം കണ്ടെത്താനായുള്ളൂ.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…