തൃശൂര്‍: മകനെതിരേ ലൈംഗികാരോപണം ഉന്നയിച്ചു ബിഹാറി യുവതി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.
കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. എങ്കില്‍ കോടിയേരിയും കേസില്‍ പ്രതിയാകേണ്ടതാണ്. എന്നാല്‍ ഇരയ്ക്ക് നീതി നിഷേധിക്കാന്‍ കേരള പോലീസ് യുവതിക്ക് എതിരേ കേസ് എടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇങ്ങനെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയോ എന്നു വ്യക്തമാക്കണം. സിപിഎം നേതാവ് ബൃന്ദ കാരാട്ട് ഇരയെ കുറിച്ച് ഒന്നും പറയാതെ വിശദീകരണം നടത്തിയത് ലജ്ജാകരമാണ്.
യുവതിയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ബിജെപി മഹാരാഷ്ട്ര പോലീസിനോട് ആവശ്യപ്പെട്ടു. അവര്‍ക്ക് നിയമസഹായവും നല്‍കും. മഹാരാഷ്ട്രയിലെ അന്വേഷണം സമഗ്രമായി നടക്കുമെന്ന് ഉറപ്പുവരുത്താന്‍ ഇടപെടും.
കോടിയേരിയും മുഖ്യമന്ത്രിയും വി.എസും ഇക്കാര്യത്തില്‍ നിലപാടു വിശദീകരിക്കണം. സ്ത്രീകളോടുള്ള സമീപനത്തില്‍ പീഡകര്‍ക്ക് ഒപ്പമാണ് സിപിഎം എന്നു വീണ്ടും തെളിഞ്ഞു. പി കെ ശശിയുടെ കാര്യത്തിലും ഇതാണുണ്ടായത്.
ഇതും ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുമോ? നവോത്ഥാനം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഇവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകൻ. ഫ്രീലാൻസ്…
കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress
ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…
മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…
കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|
കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…