ഫത്തേബാസ്…അക്ബര്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചീറ്റപ്പുലിയുടെ പേര്….അന്ന് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബറിന് പതിമൂന്ന് വയസ്സാണ് പ്രായം. ചീറ്റപ്പുലിയുമായി ഡല്‍ഹി ദര്‍ബാറിലെത്തിയത് മുഗള്‍ പടനായകരിലൊരാളായ വാലി ബെഗ് ആയിരുന്നു. പഞ്ചാബിലെ മച്ചിവാരയില്‍ 1555ല്‍ സൂരികളുമായുണ്ടായ യുദ്ധത്തില്‍ മുഗള്‍ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളില്‍ നിന്നും വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗള്‍ സാമ്രാജ്യത്തിന്റെ ഭാവി ചക്രവര്‍ത്തിക്കു മുന്നില്‍ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമര്‍പ്പിച്ചത്. അത്രനാള്‍ അക്ബര്‍ ഒരു ചീറ്റപ്പുലിയെ അത്രയും അരികില്‍ കണ്ടിട്ടില്ലായിരുന്നു. ചീറ്റപ്പുലിയുമായി വേട്ടയ്ക്കിറങ്ങുന്ന മുഗളരുടെ കഥകള്‍ മാത്രമായിരുന്നു ആ പതിമൂന്നുകാരന്‍ കേട്ടിരുന്നത്.
ഫത്തേബാസിനെ കണ്ട അക്ബര്‍ ആവേശഭരിതനായി. ആ ചീറ്റപ്പുലിയെ കോട്ടയ്ക്കുള്ളില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാര്‍ അക്കാലത്ത് ‘ദുന്‍ദു’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഫത്തേബാസിനെ നോക്കാന്‍ ഏല്‍പ്പിച്ചയാള്‍ മിടുക്കനാണെന്ന് കണ്ട് അയാള്‍ക്ക് അക്ബര്‍ ഫത്തേഖാന്‍ എന്ന സ്ഥാനപ്പേരും നല്‍കി. ഫത്തേബാസിനെ കണ്ട അന്നു മുതല്‍ക്കാണ് അക്ബറൊരു ചീറ്റപ്രാന്തനാകുന്നത്. പോകെ പോകെ അക്ബറിന്റെ കോട്ടയ്ക്കുളില്‍ ആയിരത്തോളം ചീറ്റപ്പുലികളെത്തി. അത്രയ്ക്കായിരുന്നു ചക്രവര്‍ത്തിയുടെ കമ്പം.
ചീറ്റപ്പുലിയെ മുഗളര്‍ വിളിച്ചിരുന്നത് ‘യൂസ്’ എന്നായിരുന്നു. പേര്‍ഷ്യന്‍ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേര്‍ഷ്യയിലേയും (ഇറാന്‍) അറബ്യേയിലേയും കൊട്ടരാങ്ങളില്‍ ചീറ്റപ്പുലികളെ വളര്‍ത്തിയിരുന്നു. ചീറ്റപ്പുലിയെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ മാത്രമല്ല ചീറ്റയെത്തന്നെ വേട്ടയാടുന്നതും അക്കാലത്തെ രാജക്കന്‍മാര്‍ക്കും പടനായകര്‍ക്കും ഒരു ഹരമായിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…