കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരു ചീറ്റയ്ക്ക് പരിക്ക്. പരിക്കേറ്റ ചീറ്റ അഗ്‌നി ചികിൽസയിലാണെന്നും നിലവിൽ ആരോഗ്യവാനാണെന്നും ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ പികെ വർമ വ്യക്തമാക്കി. നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റകളായ ഗൗരവും ശൗര്യയുമാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളായ അഗ്നിയും വായുവുമായി ഏറ്റുമുട്ടിയത്. ആക്രമണം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർ സൈറൺ മുഴക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നുവെന്നും ഇതിന് ശേഷമാണ് ആക്രമണത്തിൽ അയവ് ഉണ്ടായതെന്നും പികെ വർമ പറഞ്ഞു.
തുടർന്ന് ചീറ്റകളെ മയക്കിയ ശേഷമാണ് ഡോക്ടർമാർ പരിശോധിച്ചത്. നിലവായിൽ ചീറ്റകൾക്ക് കുഴപ്പമൊന്നുമില്ലന്നും നല്ല ആരോഗ്യവാനാണെന്നും, ഇത്തരം ഏറ്റുമുട്ടലുകൾ ഒരു സാധാരണ സംഭവമാണെന്നും ഡോക്ടർ വ്യക്തമാക്കി. 2022 സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലാണ് നമീബിയയിൽ നിന്ന് കൊണ്ടുവന്ന അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും കുനോയിൽ തുറന്നുവിട്ടത്.
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…
കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…
ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്
മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…