തിരുവനന്തപുരം: എറണാകുളം ലാത്തിച്ചാര്‍ജിലെ പരാതികള്‍ അന്വേഷിക്കാന്‍ സി.പി.ഐ കമ്മീഷനെ നിയോഗിച്ചു. കൊച്ചി ഡി.ഐ.ജി ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനാണ് കമ്മീഷനെ വച്ചത്. കെ.പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി.പി സുനീര്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക.
രാവിലെ നടന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവിലെ പ്രധാനചര്‍ച്ചാവിഷയം എറണാകുളം ലാത്തിച്ചാര്‍ജും തുടര്‍ സംഭവവികാസങ്ങളുമായിരുന്നു. റിപ്പോര്‍ട്ടിങ് വേളയില്‍ കാനം രാജേന്ദ്രന്‍ ഈ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുമായി വേദി പങ്കിടുമ്പോഴാണ് ലാത്തിച്ചാര്‍ജ് നടക്കുന്നതെന്ന് കാനം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്. ഇതാണ് താന്‍ ഒഴിഞ്ഞുമാറി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.
പിന്നീട് എറണാകുളത്ത് താന്‍ നേരിട്ട് കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ വിളിച്ച് അന്വേഷണം നടത്താമെന്ന് അറിയിച്ചു. എന്നാല്‍ സാധാരണ അന്വേഷണം പോരെന്നും ഉന്നതതല അന്വേഷണം വേണമെന്നും താന്‍ ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്നാണ് കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പിന്നീടുള്ള തന്‍റെ പ്രതികരണങ്ങളും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി
കാനത്തിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കാരണമായെന്ന് അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രവര്‍ത്തകരില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ച കാര്യവും കാനം യോഗത്തെ അറിയിച്ചു. ഇവ അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ വെക്കണമെന്ന് കാനം തന്നെ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. കാനത്തിന്റെ പ്രസ്താവനകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…