തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും വിദേശയാത്രകൾക്കും മറ്റും പണം അനുവദിക്കുന്ന ധനവകുപ്പിന് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കാൻ പണമില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്സ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യവും പോഷക സമ്പുഷ്ടവുമായ ഉച്ചഭക്ഷണം നൽകണം. ഇതിനായുള്ള ചെലവിന്റെ 60 ശതമാനവും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. എന്നിട്ടും നിലവിൽ നാമമാത്രമായ തുക വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന ധനവകുപ്പ് തയ്യാറാകുന്നില്ല. നിലവിൽ 150 കുട്ടികൾ വരെയുള്ള സ്കൂളുകൾക്ക് 8 രൂപയാണ് ഒരു വിദ്യാർത്ഥിക്ക് അനുവദിക്കുന്നത്. 150 നും 500 നും ഇടയിൽ കുട്ടികളുള്ള സ്കൂളുകൾക്ക് 7 രൂപയും അഞ്ഞൂറിലധികം കുട്ടികളുള്ള സ്കൂളുകൾക്ക് 6 രൂപയുമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ 2 ദിവസം പാലും 1 ദിവസം മുട്ടയും നൽകണമെന്നുള്ള സർക്കാർ നിർദ്ദേശം അടക്കം പാലിക്കേണ്ട സാഹചര്യത്തിൽ നിലവിലെ തുക അപര്യാപ്തമാണെന്ന് വ്യക്തം. ഉടൻ തുക വർദ്ധിപ്പിച്ചില്ലെങ്കിൽ പദ്ധതി നിലക്കുമെന്ന ഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ തുക വർദ്ധിപ്പിക്കാതെ ഒളിച്ചുകളിയ്ക്കുകയാണ്.
എത്ര രൂപ വർധിപ്പിച്ചാലും 60 % കേന്ദ്രമാണ് നൽകുന്നതെങ്കിലും സംസ്ഥാന വിഹിതം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കുട്ടികളുടെ മിനിമം പോഷകാഹാര ആവശ്യങ്ങൾക്കുള്ള തുകപോലും അനുവദിക്കാതെയാണ് സർക്കാരും സിപിഎമ്മും കുട്ടികൾക്ക് എന്തുകൊണ്ട് നോൺ വെജ്ജ് ഭക്ഷണം നൽകുന്നില്ലെന്ന് ചർച്ചകൾക്ക് കൂട്ടുനിൽക്കുന്നത് എന്നത് ഏറെ രസകരമാണ്. 2016മുതല്‍ നല്‍കി വരുന്ന ഈ തുക പരിഷ്കരിക്കുമെന്നാവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമടക്കം നടത്തി. അതും ഫലം കാണാതെ വന്നതോടെയാണ് കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുക വര്‍ദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിദ്യാഭ്യാസ വകുപ്പ് പലവട്ടം ശുപാര്‍ശ നല്‍കിയെങ്കിലും സാന്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതാണ് പ്രധാന പ്രതിസന്ധി.
പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…
ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…
ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…
മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…
എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…