രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമാദരണീയനായ ആദ്യകാല പ്രചാരകൻ, ഉന്നതനായ സാമൂഹ്യ പരിഷ്‌കർത്താവ്, സർവസമ്മതനായ താന്ത്രിക ആചാര്യൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി മാധവൻ എന്ന മാധവജിയുടെ മുപ്പത്തിയാറാം സ്‌മൃതിദിനമാണിന്ന്. കേരളത്തിലെ ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കി വലിയ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കിയ വ്യക്തിത്വമായിരുന്നു മാധവ്ജി. അന്തിത്തിരി കത്തിക്കുവാൻ പോലും നിവർത്തിയില്ലാതെ അമ്പലങ്ങളെ വെറും ഒന്നര പതിറ്റാണ്ട് കൊണ്ടാണ് അദ്യേഹം സാമൂഹ്യഒരുമയുടെ ജീവസ്സുറ്റ കേന്ദ്രങ്ങളാക്കി മാറ്റിയത്. ക്ഷേത്രങ്ങളുടെ ശക്തി പുറമെ കാണുന്ന എടുപ്പുകളിൽ അല്ലെന്നും അകമേ ഉണ്ടാകേണ്ട ചൈതന്യത്തിന്റെ തികവിൽ ആണെന്നും വിശ്വസിച്ച മാധവ്ജി അതിനായി യുവ പുരോഹിതരുടെ കരുത്തുറ്റ തലമുറകളെത്തന്നെ സൃഷ്ടിച്ചു. കൽപ്പുഴ പോലെയുള്ള പ്രഗത്ഭരായ ആചാര്യന്മാരുടെ സജ്ജീവ നേതൃത്വത്തിൽ തന്ത്രവിദ്യാ പീഠത്തിൽ “തന്ത്രരത്നം” എന്നിരു ബിരുദ തല പഠന പദ്ധതി ഇതിനായി ആവിഷ്കരിച്ചു നടപ്പാക്കി
കോഴിക്കോട് തീരുവണ്ണൂർ കോവിലകത്തെ പി. കെ. മാനവിക്രമൻ രാജയുടെയും പാലക്കൽ അമ്മുട്ടി എന്ന സാവിത്രിയമ്മയുടെയും മകനായി1928 മേയ് 31ന് ഉത്രാടം നക്ഷത്രത്തിലാണ് മാധവജിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ സംസ്കൃതവും ജ്യോതിഷവും പഠിച്ചു തുടങ്ങി. മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദത്തിന് ഗോൾഡ് മെഡൽ. 1946ൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യ പ്രചാരകരിൽ ഒരാൾ. കണ്ണൂരും ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും പ്രചാരകനായി പ്രവർത്തിച്ചു. 1962ൽ പള്ളത്ത് നാരായണൻ നമ്പൂതിരി ശ്രീവിദ്യയിൽ പൂർണ്ണ ദീക്ഷ നൽകി അനുഗ്രഹിച്ചു. കേളപ്പജി ആരംഭിച്ച മലബാർ പ്രദേശ് ക്ഷേത്ര സംരക്ഷണ സമിതിയിൽ 1968 മുതൽ സജീവ നേതൃത്വം. 1977ൽ കേരള ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ പ്രവർത്തനങ്ങൾ വിപുലികരിച്ചു. 1972ൽ തന്ത്രവിദ്യാപീഠം ആരംഭിച്ചു. 1982ൽ നടന്ന ചരിത്രപ്രസിദ്ധമായ വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി. 1984ൽ ക്ഷേത്ര ചൈതന്യ രഹസ്യം പ്രസിദ്ധീകരിച്ചു. 1987 ആഗസ്റ്റ് 26ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തിൽ വെച്ച് നടത്തിയ ഐതിഹാസികമായ പാലിയം വിളംബരത്തിന്റെ ചാലക ശക്തിയായി. 1988 സെപ്റ്റംബർ12ന് സൽഗതി. മാധവജിയുടെ ജീവചരിത്രം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെ സംപൂർണ്ണ രചനകളുടെ സമാഹാരവും വെളിച്ചം കാണേണ്ടതുണ്ട്. ലളിത ജീവിതം, മിത ഭക്ഷണം, ഉയർന്ന ചിന്ത, നിരന്തര പഠനം, നിസ്വാർത്ഥ സേവനം, സ്രേഷ്ഠ സപര്യ – ഇതാണ് മാധവജിയിടെ ജീവിതശൈലി. അദ്ദേഹം കൊളുത്തിയ ജ്ഞാനദീപം ഇന്നും തലമുറകൾക്ക് പ്രകാശം പകർന്ന് ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.
ദില്ലി: അഡിറ്റീവ് മാനുഫാക്ചറിംഗ് (എഎം) അഥവാ 3 ഡി പ്രിന്റിംഗ് – സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ…
സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. മലപ്പുറം നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിനാണ് (54) സൂര്യാഘാതമേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ…
കൊച്ചി: വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഏഴംഗ ഗുണ്ടാംസംഘം പിടിയിലായി. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പോലീസും…
ദില്ലി : ജനഹൃദയങ്ങളിൽ ഇടംപിടിച്ച് നമോ ഭാരത് ട്രെയിനുകൾ. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോൾ ഒരു ദശലക്ഷം ആളുകളാണ്…
സന്ദേശ് ഖലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. സന്ദേശ് ഖാലിയിലെ സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ…
ദില്ലി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നതിന് പിന്നിൽ കോൺഗ്രസിന് കൃത്യമായ…